വെഞ്ഞാറമൂട്: പെൺകുട്ടിയെയും വീട്ടമ്മയെയും ഒരേ ദിവസം വീടിനു സമീപം വ്യത്യസ്ത സ്ഥലങ്ങളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് പേരുമല കൈരളി നഗർ പണ്ടാരത്തോട് തടത്തരികത്ത് വീട്ടിൽ സജീവിന്റെ ഭാര്യ അനിത(34), കൈരളി നഗർ ഉഷാഭവനിൽ ഷിബുവിന്റെ മകൾ ചഞ്ചല(20) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചഞ്ചല വീടിന്റെ മുറിയിലും അനിതയെ വീടിനു സമീപത്തെ പുരയിടത്തിലെ മരക്കൊമ്പിൽ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. എംജി കോളേജിലെ രണ്ടാം വർഷ സുവോളജി വിദ്യാർഥിനിയാണ് ചഞ്ചല. രണ്ടു മരണങ്ങൾ തമ്മിൽ ബന്ധമൊന്നുമില്ലെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം.
ഇരുവരുടെയും മൃദദേഹം പോസ്റ്റുമാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.